Thursday, March 3, 2011

മാർച്ച് 8 - സമത സർഗ്ഗസായാഹ്നം

വനിതാ ദിന­ത്തിന്റെ ശതാബ്ദി ആഘോ­ഷ­ങ്ങ­ളുടെ ഭാഗ­മായി നാം തുട­ങ്ങി­വെച്ച സ്ത്രീ സൗഹൃദ പഞ്ചാ­യ­ത്തു­കള്‍ - സ്ത്രീകള്‍ക്കും കുട്ടി­കള്‍ക്കും നിര്‍ഭ­യ­മായി ജീവി­ക്കാ­വുന്ന നാട് എന്ന ക്യാമ്പ­യിന്‍ ഈ വര്‍ഷവും തുട­രു­വാ­നാണ് ഫെബ്രു­വരി 25 മുതല്‍ 27 വരെ ഐ.­ആര്‍.­ടി.സി യില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷി­ക­ത്തിന്റെ തീരു­മാ­നം. സൗമ്യ, ധന­ലക്ഷ്മി തുടങ്ങി വിവിധ പേരു­ക­ളി­ലായി സ്ത്രീത്വം വീണ്ടും വീണ്ടും ആക്ര­മി­ക്ക­പ്പെ­ടു­കയും അപ­മാ­നി­ക്ക­പ്പെ­ടു­കയും ചെയ്യുന്ന കേരള സാഹ­ച­ര്യ­ത്തില്‍, വനി­താ­ദി­ന­മായ മാര്‍ച്ച് എട്ടിന് സാമൂ­ഹ്യ­സു­രക്ഷ മാന­വ­പു­രോ­ഗ­തിക്ക് എന്ന ആശയം മുന്‍നി­റുത്തി പരി­പാടി സംഘ­ടി­പ്പി­ക്കാ­നാണ് നമ്മള്‍ ആഗ്ര­ഹി­ക്കു­ന്ന­ത്. സംസ്ഥാ­നത്തെ എല്ലാ മേഖ­ല­ക­ളിലും സ്ത്രീ സൗഹൃദ പഞ്ചാ­യത്ത് എന്ന ക്യാമ്പ­യി­നായി തെര­ഞ്ഞെ­ടുത്ത പഞ്ചാ­യ­ത്തില്‍ അന്നേ­ദി­വസം വൈകിട്ട് സമത സർഗ്ഗസായാഹ്നം നട­ത്ത­ണം.
വൈകിട്ട് 5 മണിക്ക് ആരം­ഭി­ക്കുന്ന ഈ പരി­പാടി രാത്രി കുറ­ഞ്ഞത് 8 മണി­വ­രെ­യെ­ങ്കിലും നീള­ണം. രാത്രി­കള്‍ സ്ത്രീക­ളു­ടേ­തു­മാ­ണെ­ന്നും, കേര­ള­ത്തില്‍ രാപ­കല്‍ സ്ത്രീകള്‍ക്ക് സുര­ക്ഷി­ത­യായി സഞ്ച­രി­ക്കാന്‍ സാധി­ക്ക­ണ­മെ­ന്നു­മുള്ള സന്ദേശം ഈ പരി­പാ­ടി­യി­ലൂടെ ഉയര്‍ത്തു­വാന്‍ നമുക്ക് കഴി­യ­ണം.
സത്രീ സൗഹൃദ പഞ്ചാ­യത്ത് എന്ന ആശ­യ­ത്തിന്റെ വിശ­ദീ­ക­രണവും സ്ത്രീകള്‍ക്കെ­തി­രായി നട­ക്കുന്ന അക്ര­ണ­ങ്ങളെ തുറ­ന്നു­കാ­ട്ടി­ക്കൊ­ണ്ടുള്ള ലഘു അവ­ത­ര­ണം. സ്ത്രീക­ളു­ടെയും കുട്ടി­ക­ളു­ടെയും കലാ­പ­രി­പാ­ടി­കള്‍, കായിക പരി­പാ­ടി­കള്‍, ചിത്ര­ര­ചന, പ്രദേ­ശത്ത് ശ്രദ്ധേ­യ­രായ സ്ത്രീകളെ ആദ­രി­ക്കല്‍ തുടങ്ങി പ്രാദേ­ശിക സാദ്ധ്യ­ത­യ്ക്ക­നു­സ­രി­ച്ചുള്ള എന്ത് പരിപാ­ടിയും ഈ വേദി­യില്‍ സംഘ­ടി­പ്പി­ക്കാം. ഒരു പൊതു സ്ഥലത്ത് കുറ­ഞ്ഞത് 30 -50 സ്ത്രീകള്‍ രാത്രി­യില്‍ കൂടി­യി­രി­ക്കുന്നു എന്നത് ഉറ­പ്പു­വ­രു­ത്ത­ണം.
ഇതിന് തുടര്‍ച്ച­യായി സംഘ­ട­ന­യ്ക്കു­ള്ളിലും പൊതു സമൂ­ഹ­ത്തിലും കഴിഞ്ഞ വര്‍ഷം തുട­ങ്ങി­വെച്ച ക്യാമ്പ­യിന്റെ തുടര്‍ച്ച­യാ­യുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ സംഘ­ടി­പ്പി­ക്ക­ണം. അവ­യുടെ വിശ­ദാം­ശ­ങ്ങള്‍ പിന്നാലെ അിറ­യി­ക്കാം. സമത സര്‍ഗ്ഗ സായാ­ഹ്ന­ത്തി­നായി കഴി­ഞ്ഞ­വര്‍ഷം നല്‍കി­യി­ട്ടുള്ള ജെന്‍ഡര്‍ കൈപ്പു­സ്ത­ക­ത്തിലെ വിവ­ര­ങ്ങള്‍ ഉപ­യോ­ഗി­ക്കാം. അവ­യി­ലുള്ള ചില കുറി­പ്പു­കള്‍ ഇതോ­ടൊപ്പം നല്‍കു­ന്നു­ണ്ട്.
നട­ത്തിയ പരി­പാ­ടി­ക­ളുടെ വിശ­ദാം­ശ­ങ്ങള്‍ ജെന്‍ഡര്‍ വിഷയ സമി­തി­ കണ്‍വീ­ന­റുടെ പേര്‍ക്ക് അറിയി­ക്ക­ണേ..

Thursday, February 17, 2011

സമൂഹമനസാക്ഷിയെ വിചാരണ ചെയ്ത പെണ്‍പിറവി


താന്‍ എന്തിനീ മണ്ണില്‍ പിറക്കണമെന്ന് ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞ് ഭീതി കലര്‍ന്ന ശബ്ദത്തില്‍ സ്വന്തം അമ്മയോട് ചോദിക്കുമ്പോള്‍ അസ്വസ്ഥമാകുന്നത് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത പ്രേക്ഷക മനസ്സാണ്. ആ ചോദ്യത്തിനുള്ള ഉത്തരം തേടിക്കൊണ്ടാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അണിയറയില്‍ തയ്യാറായ പെണ്‍പിറവി എന്ന നാടക യാത്ര കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടും നഗരവും ചുറ്റി യാത്ര ചെയ്തത്.

തെരുവ് നാടക പ്രസ്ഥാനത്തിന്റെ സമസ്ത സാദ്ധ്യതകളും ഉപയോഗപ്പെടുത്തി വേദിയേയും സദസ്സിനേയും ഒന്നാക്കി മാറ്റിക്കൊണ്ട് പെണ്‍പിറവി നാടകം സംവിധാനം ചെയ്തിരിക്കുന്നത് സാം കുട്ടി പട്ടംകരിയാണ്.ചിലപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങുകയും മറ്റുചിലപ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് അരങ്ങിലേയ്ക്ക് കയറുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍,തങ്ങളിലൊരാളുടെ കഥയാണിതെന്ന തോന്നല്‍ പ്രേക്ഷകനിലുണ്ടാക്കുന്നു.


ആമുഖ ദൃശ്യത്തിലൂടെ പെണ്ണെന്നാല്‍ ചമയവും അലങ്കാരവുമാണെന്ന് ചിന്തിക്കുന്ന ലോകത്തെ കാട്ടിത്തരുമ്പോള്‍ തന്നെ ഉള്‍ക്കരുത്തിലോടെ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തിയ വനിതകളുടെ നീണ്ട നിര തന്നെയുണ്ടെന്നും നാടകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അക്കമ്മ ചെറിയാന്റെയും ക്യാപ്ടന്‍ ലക്ഷ്മിയുടേയും മാധവിക്കുട്ടിയുടേയും ഗൌരിയമ്മയുടേയും മുതല്‍ മയിലമ്മയുടേയും ഈറോം ശര്‍മിളയുടേയും വരെ പേരുകള്‍
ഉച്ചത്തില്‍ ഉദ്ഘോഷിച്ചതിനൊപ്പം തന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ പേരറിയാത്ത അനേകം ചാന്നാര്‍ സ്ത്രീകളേയും കൂടി അവതരിപ്പിച്ചിട്ടാണ് നാടകം മുന്നോട്ട് നീങ്ങുന്നത്. തുടര്‍ന്ന്, നിഷ എന്ന പത്ര പ്രവര്‍ത്തകയെയും അവളുടെ ഗര്‍ഭസ്ഥയായ കുഞ്ഞും സംവദിക്കുന്ന ഭാവനാരംഗങ്ങള്‍ നവ്യമായൊരു ആവിഷ്കാരഭംഗിയില്‍ പ്രേക്ഷകന് മുന്നിലെത്തുന്നു.

പെണ്‍പിറവി നാടകയാത്രയെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലിന് കാവ്യയുടെ ബ്ലോഗ് കാണുക: http://bhavam-expressions.blogspot.com/2011/02/blog-post.html

നാടകയാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പരിഷത് തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ ബ്ലോഗ് കാണുക. http://kssptvm.wordpress.com/

പരിഷത് നാടകങ്ങളെകുറിച്ചുള്ള ചര്‍ച്ച ഈ ബ്ലോഗും നടത്തുന്നു : http://ottayatippaatha.blogspot.com
/